വളരെ ശ്രദ്ധേയമായ കാര്യങ്ങളാണ് ഇനിയുള്ളത്. ശ്രീരാമ ജന്മഭൂമിയിലെ സന്യാസിമാർക്കും ബാബറി മസ്ജിദ് സൂപ്രണ്ടിനും ഇടയിലുള്ള തർക്കത്തിന്റെ എല്ലാ ഘട്ടവും, അതിന്റെ ഉള്ളടക്കവും ഫൈസാബാദ് ജില്ലാകോടതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രേഖകളെല്ലാം ലഭ്യമാണ്. അലഹബാദ് കോടതി അയോധ്യകേസ് പരിഗണിച്ചപ്പോൾ, എല്ലാ രേഖകളും കോടതിയിലേക്കു കൈമാറ്റം ചെയ്യപ്പെട്ടു.

ഇതിൽ ആദ്യത്തെ രേഖ ഏതാണ്? 1858 നവംബർ 28-ലെ ഒരു റിപ്പോർട്ടാണ് ആദ്യത്തേത്. അയോധ്യയിലെ പോലീസുകാരൻ തയ്യാറാക്കിയ FIR ആണിത്. ഇതുപ്രകാരം, 25 നിഹാങ് സിഖുകാർ ബാബറി മസ്ജിദിൽ പ്രവേശിച്ച്, ഹവനവും പൂജയും ചെയ്യാനാരംഭിച്ചു. രണ്ട് ദിവസത്തിനു ശേഷം, 1858 നവംബർ 30-നു ബാബരി മസ്ജിദ് സൂപ്രണ്ട് ഇതേക്കുറിച്ച് പരാതി നൽകി. മുകളിൽ പറഞ്ഞതു തന്നെയാണ് പരാതിയിൽ ഉള്ളത്. “25 സിഖുകാർ മസ്ജിദിൽ പ്രവേശിച്ച് ഹവനവും പൂജയും ആരംഭിക്കുകയും, ചാർക്കോൾ കൽക്കരി എന്നിവ ഉപയോഗിച്ച് റാം റാം എന്നു മസ്ജിദിന്റെ ഭിത്തിയിൽ ഉടനീളം എഴുതുകയും ചെയ്തു”. പരാതി തുടരുന്നു – “മസ്ജിദിനു പുറത്ത്, എന്നാൽ കെട്ടിടസമുച്ചയത്തിനു ഉള്ളിലാണ് ശ്രീരാമ ജന്മഭൂമി. ഹിന്ദുക്കൾ അവിടെ ഏറെനാളുകളായി വന്ന് ആരാധന നടത്താറുണ്ട്. എന്നാൽ ഇപ്പോഴവർ മസ്ജിദിനുള്ളിൽ കയറിയും ആരാധന തുടങ്ങിയിരിക്കുന്നു”. ഇതാണ് പരാതി.

അലഹാബാദ് കോടതി ഈ റിപ്പോർട്ട് വളരെ പ്രാധാന്യമുള്ള ഒന്നായി കണക്കാക്കി. എന്തുകൊണ്ടെന്നാൽ, ആ പരാതി ഇപ്പോഴും കയ്യിലുണ്ടല്ലോ. സൂപ്രണ്ട് നൽകിയ കേസ് ഇപ്പോഴുമുണ്ട്. അത് അലഹാബാദ് കോടതിക്കു നൽകപ്പെട്ടു. കോടതി ഇത് അതിപ്രധാന്യമുള്ള രേഖയാണെന്ന് പ്രസ്താവിച്ചു. കാരണം, ഇതാണ് അയോധ്യയിൽനിന്നു നാം കേൾക്കുന്ന ആദ്യത്തെ വ്യക്തിഗതമായ പരാതി. ഇതനുസരിച്ച് ഹിന്ദുക്കൾ കെട്ടിടസമുച്ചയത്തിനു ഉള്ളിലാണ്, മസ്ജിദിനു ഉള്ളിലാണ്. എന്നിരുന്നാലും ഹിന്ദുക്കൾ മുമ്പ് പുറത്തായിരുന്നെന്ന് പരാതിയിൽ പറയുന്നുണ്ട്. അപ്പോൾ, ഇതെല്ലാം സൂചിപ്പിക്കുന്നത്, ഒരു നിശ്ചിതസമയത്ത് ഹിന്ദുക്കൾക്കു ബാബറി മസ്ജിദിൽ എല്ലാ സ്വാതന്ത്ര്യവുമുണ്ടായിരുന്നു; അതുകഴിഞ്ഞ്, ഏതാനും ആഴ്ചയ്ക്കു ശേഷമാണ് പോലീസുകാരന് സിഖുകാരെ മസ്ജിദിൽനിന്നു പുറത്താക്കാൻ കഴിഞ്ഞത്.         

ഞാൻ പ്രധാനപ്പെട്ട മറ്റു ചില കേസുകളെ കുറിച്ച് പരാമർശിക്കാം. 1860-ൽ മസ്ജിദ് സൂപ്രണ്ട് നൽകിയ ഒരു അപേക്ഷയുണ്ട്. ഇതിൽ പറയുന്നത്, ബാബറി മസ്ജിദിനുള്ളിൽ നിർമിച്ചിരുന്ന ചബൂത്ര (വേദിയുടെ അടിത്തറ) തകർക്കണം എന്നാണ്. ബ്രിട്ടീഷുകാരോടാണ് സൂപ്രണ്ട് ഇത് പറയുന്നത്. ഇതിനർത്ഥം, ആവശ്യമുള്ള പക്ഷം ബ്രിട്ടീഷുകാർ മസ്ജിദിനുള്ളിൽ നിർമാണപ്രവൃത്തികൾ നടത്തുന്നുണ്ട് എന്നാണ്. സൂപ്രണ്ടിന്റെ പരാതി തുടരുന്നു – “എപ്പോഴൊക്കെ മൗലവിമാർ നമാസ്, ആസാൻ-നുള്ള ആഹ്വാനം നൽകുന്നോ, അപ്പോഴൊക്കെ മറുവിഭാഗം ശംഖുവിളികൾ നടത്തും. സ്വാഭാവികമായും സംഘർഷം ഉണ്ടാകും”. ഇത് മനസ്സിലാക്കിയിരിക്കേണ്ട കാര്യമാണ്. എന്തുകൊണ്ടെന്നാൽ ഇടതുപക്ഷ ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ അയോധ്യയിലെ ഹിന്ദു-മുസ്ലിം സംഘർഷം ബ്രിട്ടീഷുകാരുടെ വിഭജിപ്പിച്ചു ഭരിക്കുക എന്ന നയത്തിന്റെ ഭാഗമായിരുന്നു. എന്നാൽ ഇവിടെ നാം കേൾക്കുന്നത്, സംഭവത്തിൽ ശരിക്കും ഉൾപ്പെട്ടവരുടെ വാദങ്ങളാണ്. ബ്രിട്ടീഷുകാരുടെ വാദങ്ങൾ അല്ല. ബാബറി മസ്ജിദിന്റെ സൂപ്രണ്ടും, സന്യാസിമാരും തമ്മിലുള്ള സംഘർഷമാണിത്. സൂപ്രണ്ട് പറയുന്നു, സന്യാസിമാർ ശംഖുവിളിക്കാൻ തുടങ്ങിയെന്ന്. ഇതിനർത്ഥം, രാമജന്മഭൂമി തങ്ങൾക്കു തിരിച്ചുകിട്ടണമെന്ന ആഗ്രഹത്തെപ്പറ്റി സന്യാസിമാർ വളരെ ബോധവാന്മാരാണ് എന്നത്രെ.

ഇത് പ്രതിഷേധം പ്രകടിപ്പിക്കാനുള്ള ഒരു വഴിയായിരുന്നു. ഇതിൽ കൂടുതൽ ചെയ്യാനാകില്ല. എപ്പോൾ അവർ Azaan ആരംഭിക്കുന്നുവോ അപ്പോൾ നിങ്ങൾ ശംഖുവിളിക്കും. ഒരുപക്ഷേ അതുമാത്രം നിങ്ങൾക്കു ചെയ്യാം. അങ്ങിനെയിരിക്കെ, 1866-ലെ മറ്റൊരു പരാതിയിൽ ബാബറി മസ്ജിദിന്റെ സൂപ്രണ്ട് പറയുന്നു, സന്യാസികൾ കെട്ടിടസമുച്ചയത്തിനുള്ളിൽ ഒരു ശ്രീകോവിൽ നിർമിച്ചെന്ന്, അതും നിയമവിരുദ്ധമായി. ശ്രീകോവിൽ നിർമിക്കുന്നതിന്റെ ലക്ഷ്യമെന്ത്? സന്യാസികൾക്കു വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കാനാണത്രെ. ഇതിനാൽ സൂപ്രണ്ട് ബ്രിട്ടീഷുകാരോടു പറഞ്ഞു – “ഞങ്ങളെ സഹായിക്കാൻ എന്തെങ്കിലും ചെയ്യുക. ഞങ്ങൾക്കു ഇവിടെ കഴിയാൻ സാധിക്കുന്നത് നിങ്ങളുടെ സഹായം കൊണ്ട് മാത്രമാണ്. എന്തുകൊണ്ടെന്നാൽ, ശ്രീരാമ ജന്മഭൂമിയിലെ പുരോഹിതർ എപ്പോഴും ഞങ്ങളെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്”.

ഇതിനുശേഷം 1877-ൽ, സൂപ്രണ്ട് വീണ്ടും പരാതിപ്പെട്ടു. അഞ്ചുവർഷം മുമ്പ് ബ്രിട്ടീഷുകാർക്കു നൽകിയ പരാതി ഓർമിപ്പിച്ചുകൊണ്ടാണ് തുടക്കം. “കെട്ടിടത്തിനുള്ളിൽ നിയമവിരുദ്ധമായി നിർമിച്ച ചരൺ പാദുക (Footsteps) എടുത്തുമാറ്റണമെന്ന പരാതിയിൽ ഒരു നടപടിയും എടുത്തില്ല. എന്തുകൊണ്ടാണ് ഒന്നും ചെയ്യാതിരുന്നത്? എനിക്കറിയാം, ജന്മഭൂമിയിലെ സന്യാസിമാർക്കു സമൻസ് നൽകാൻ നിങ്ങൾക്കു കഴിയില്ലെന്ന്. എപ്പോഴെല്ലാം നിങ്ങൾ വരാൻ തുടങ്ങുന്നുവോ, അപ്പോഴൊക്കെ അവർ ഒളിവിൽ പോകും. തന്മൂലം, അഞ്ചുവർഷമായിട്ടും ഈ ഉത്തരവ് ലഭിച്ചിട്ടില്ലെന്നു അവർ പറയുകയാണ്. ആരാധനയാണെങ്കിൽ തുടരുകയും ചെയ്യുന്നു. ഇപ്പോൾ, സന്യാസിമാർ കെട്ടിടസമുച്ചയത്തിനു ഉള്ളിൽ ഒരു അടുപ്പും നിർമിച്ചിട്ടുണ്ട്. അവർ അതിനു പറയുന്ന ന്യായം, മുമ്പ് അവിടെ ഒരു അടുപ്പുണ്ടായിരുന്നു എന്നാണ്. ഇപ്പോൾ അവർ നിർമിച്ചതാകട്ടെ വലിയ അടുപ്പാണ്”. അങ്ങിനെ നമുക്കിപ്പോൾ തെളിവുകളായി… ചബൂത്ര (വേദിയുടെ അടിത്തറ), കോത്തരി (ശ്രീകോവിൽ),  പിന്നെയിപ്പോൾ ചുൽഹ (അടുപ്പ്).

ഇതെല്ലാം സൂചിപ്പിക്കുന്നത് അവിടെ നിരന്തരസംഘർഷം നിലനിന്നിരുന്നു എന്നാണ്. ആ സ്ഥലത്തു സമാധാനം ഒരിക്കലും ഇല്ലായിരുന്നു. ഹിന്ദുസമൂഹത്തിലെ വിഭാഗങ്ങൾ, ജന്മഭൂമിക്കു മേലുള്ള അവരുടെ അവകാശവാദങ്ങൾ അടിയറവയ്ക്കാതെ, എത്രത്തോളം ദൃഢചിത്തരായിരുന്നു എന്ന് ഇത് തെളിയിക്കുന്നു. ഇത്തരം കാര്യങ്ങളാണ്, ഇലക്ട്രോണിക്/പ്രിന്റഡ് മീഡിയകളിൽ നടക്കുന്ന ചർച്ചകളിലൂടെ നാം സാധാരണ കേട്ടറിയാത്തത്. ഇതിനു കാരണമെന്തെന്നാൽ, നമ്മുടെ കയ്യിലുള്ള എല്ലാ തെളിവുകളും, സത്യത്തിൽ, തർക്കത്തിൽ ഇടപെട്ടിരിക്കുന്ന ഒരു പാർട്ടിക്കു പൂർണമായും അനുകൂലമാണ്. അതുമാത്രമല്ല, ചിലപ്പോഴൊക്കെ എനിക്കു തോന്നാറുണ്ട്, രണ്ടാമത്തെ പാർട്ടിക്കു അനുകൂലമായ ഒരു തെളിവുമില്ലെന്ന്. തെളിവുകൾ ഒരുപക്ഷത്തെ മാത്രം അനുകൂലിക്കുന്നു. 1877-ൽ മുതൽ കാര്യങ്ങൾ ഇങ്ങിനെയാണ്.

ഫൈസാബാദിലെ ഡെപ്യൂട്ടി കമ്മീഷണർ കോടതിയിൽ പറഞ്ഞു – “രണ്ടാമതൊരു വഴി പണിതത് ഞാനാണ്. കാരണം, രാമനവമി കാലത്ത് ധാരാളം തീർത്ഥാടകർ ഇവിടെ എത്തിച്ചേരുന്നു. പുതിയൊരു ഗേറ്റ് കൂടി ഉണ്ടെങ്കിലേ അധികമുള്ള തീർത്ഥാടകരെ ഉൾക്കൊള്ളാനാകൂ”. ഇതു സൂചിപ്പിക്കുന്നത് ഹിന്ദുസമൂഹം അയോധ്യവിഷയത്തിൽ പിന്തിരിയാനോ മിണ്ടാതിരിക്കാനോ തയ്യാറായിരുന്നില്ല എന്നാണ്. കെട്ടിടത്തിലേക്കു പോയി, പ്രദക്ഷിണം ചെയ്ത് ആരാധന നടത്തുക വഴി അവർ റിസ്കെടുക്കുകയായിരുന്നു. അടുത്ത പരാതി വളരെ വളരെ താല്പര്യജനകമാണ്. 1882-ലെ ഈ പരാതിയിൽ ബാബറി മസ്ജിദ് സൂപ്രണ്ട് ബ്രിട്ടീഷുകാരോടു വീണ്ടും ആവലാതിപ്പെടുന്നു. എന്താണ് സൂപ്രണ്ട് പറയുന്നത്? – “രാമനവമി, കാർത്തിക് മേള ഉൽസവകാലത്ത്, കെട്ടിടസമുച്ചയത്തിനുള്ളിൽ കടകൾ തുറക്കാൻ ഞങ്ങൾ അനുവദിക്കുന്ന പതിവുണ്ട്. ഈ കടകൾ പ്രസാദവും പൂക്കളും വിൽപന നടത്തും. ഇത് നിയമപ്രകാരമാണ്. വില്പനക്കു ശേഷം 50:50 എന്ന തോതിൽ എല്ലാം, സന്യാസിമാർക്കും സൂപ്രണ്ടിനും ഇടയിൽ വീതിക്കും. ഇതായിരുനു പതിവ്. എന്നാൽ, ഇത്തവണ സന്യാസിമാർ പങ്കിടുന്നതിലെ അനുപാതം മാറ്റിമറിച്ചു. താങ്കൾ ദയവായി പഴയ അനുപാതം തിരിച്ചുകൊണ്ടു വരിക”. ഫൈസാബാദ് കോടതി വിധിച്ചു – “ഞങ്ങൾക്കു അനുപാതത്തിൽ മാറ്റം വരുത്താനാകില്ല. എന്തുകൊണ്ടെന്നാൽ നിങ്ങൾ തന്നെ സമ്മതിക്കുന്നു, ആ കെട്ടിടം മുഴുവൻ നിങ്ങളുടേതല്ല, നിങ്ങളുടെ കൈവശമല്ലെന്ന്”. ഇത് മറ്റൊരു കാര്യവും സൂചിപ്പിക്കുന്നുണ്ട്. അതായത്, രാമനവമി കാലത്ത് നമാസ് നടക്കാറില്ല. അത് സാധ്യമല്ല. ഏതൊരു മേളയിലും, ശ്രീരാമജന്മദിന ആഘോഷങ്ങളിലും ജനബാഹുല്യമുണ്ടാകും. അതിനർത്ഥം, ആ ദിവസങ്ങളിൽ നമാസ് ഉണ്ടാകില്ല എന്നാണ്.

1855-ൽ ശ്രീരാമ ജന്മസ്ഥാനിലെ ഒരു സന്യാസി, ബ്രിട്ടീഷുകാർക്കു ഒരു കത്തെഴുതി. “ഞങ്ങളുടെ റാം ഛബൂത്രയുടെ വിസ്തീർണ്ണം 21 * 17 അടിയാണ്. ഇതിനു മേൽക്കൂര ഇല്ല, തുറന്നു കിടക്കുകയാണ്. തന്മൂലം വേനൽ – തണുപ്പ് – മഴ കാലങ്ങളിൽ ഞാനും എന്റെ സഹസന്യാസിമാരും വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. എപ്പോഴും ഞങ്ങൾ കാലാവസ്ഥ കെടുതികൾ അഭിമുഖീകരിക്കുന്നു”. സന്യാസിമാരുടെ കാര്യം ആലോചിച്ചു നോക്കൂ. എന്നിട്ടും അവർ പിന്തിരിയുന്നില്ല. സന്യാസി തുടർന്നു – “ഞങ്ങൾക്കു ഒരു ചെറിയ ക്ഷേത്രം നിർമിക്കാമോ, ഞങ്ങളുടെ കൈവശമുള്ള ഭാഗത്ത്?”. ഈ അപേക്ഷ, മൂന്ന് തലത്തിൽ ബ്രിട്ടീഷ് ജുഡീഷ്യറി പരിഗണിച്ചു. സന്യാസിയുടേത് ശക്തമായ വാദമാണെന്ന് അവരെല്ലാം അഭിപ്രായപ്പെട്ടു. സ്ഥലം സന്യാസിയുടെ കൈവശമാണ്. അദ്ദേഹമാണെങ്കിൽ എപ്പോഴും കാലാവസ്ഥ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നു. എന്നിട്ടും ജുഡീഷ്യറി വിധിച്ചു – “നിർമാണത്തിനു അനുമതി തരാൻ ഞങ്ങൾക്കു നിർവാഹമില്ല, പ്രത്യേകിച്ചും ഈ ഭാഗത്ത്. എന്തുകൊണ്ടെന്നാൽ ഇതൊരു വലിയ വൈകാരികപ്രശ്നമാണ്. തൽസ്ഥിതിയിൽ മാറ്റം വരുത്താൻ ഞങ്ങൾക്കാകില്ല. 350 വർഷങ്ങൾക്കു മുമ്പ് ഹിന്ദുവിനു സംഭവിച്ച നഷ്ടം ഞങ്ങൾ മനസ്സിലാക്കുന്നു. പക്ഷേ ഇതിൽ ഞങ്ങൾക്കൊന്നും ചെയ്യാനില്ല”.

1885-ൽ, അമീൻ കമ്മീഷൻ സ്ഥാപിതമായി. സീതാ കി രസോയി, റാം ചബൂത്ര, ശ്രീരാമ ജന്മഭൂമി, ചപ്പാർ ഇവയെല്ലാം സ്ഥിതി ചെയ്യുന്നത് ബാബറി മസ്ജിദിന്റെ ചുറ്റുമതിലിന്റെ ഉള്ളിലാണെന്നു ഈ കമ്മീഷൻ തെളിയിച്ചു. മതിലിനു പുറത്ത്, ചുറ്റിലും മണ്ണ് കുറച്ച് താഴ്ന്ന് കിടക്കുന്നുണ്ടായിരുന്നു. തീർത്ഥാടകരുടെ കാലടികൾ പതിഞ്ഞുണ്ടായ താഴ്ചയാണിത്. നൂറ്റാണ്ടുകളായുള്ള പ്രദക്ഷിണം വഴി. ഈ മുഴുവൻ സ്ഥലവും ഹിന്ദുക്കൾക്കു പുണ്യമായിരുന്നെന്ന് ഇത് സൂചിപ്പിക്കുന്നു.

Leave a Reply

You may also like

ഇസ്ലാമിക അധിനിവേശങ്ങൾ ക്ഷേത്രാശുദ്ധി വരുത്തൽ നിങ്ങൾക്കു അറിയുമോ പ്രഭാഷണ ഭാഗങ്ങൾ മധ്യകാല ചരിത്രം

എന്തുകൊണ്ടാണ് വടക്കേ ഇന്ത്യയിൽ ബൃഹത്തായ ക്ഷേത്രങ്ങൾ ഇല്ലാത്തത് ?

post-image

ലോക പ്രശസ്ത ശാസ്ത്രജ്ഞനായ ഷോൺ ലോൺടൈസ് ഇൻറ അഭിപ്രായത്തിൽ നമ്മെ ചൂഴ്ന്നു നിൽക്കുന്ന ഓർമ്മകളാണ് നമ്മളെ നിർവചിക്കുന്നത്. മതവിശ്വാസങ്ങളുടെ ഒരു അടിസ്ഥാനതത്വം ആണിത്. മിലൻ കുന്ദേരയുടെ അഭിപ്രായത്തിൽ അധികാരസ്ഥാപനങ്ങളുടെ നേരെയുള്ള സമരങ്ങൾ മറവിക്കെതിരെയുള്ള ഓർമ്മകളുടെ പ്രതിരോധമാണ്. വളരെ ശക്തമായ വാക്കുകളാണിത്. ഓർമ്മകൾ ആണ് നമ്മളെ മറവിയിൽ നിന്നും സംരക്ഷിക്കുന്നത്, ഓർമ്മകൾക്ക് മരണമില്ല, അതാണ് അവയുടെ സൗന്ദര്യവും. ഞാൻ എൻറെ മക്കളോട് ഇതിനെപ്പറ്റി സംസാരിക്കണം എന്നില്ല, ഞാൻ പറയാൻ ഉദ്ദേശിച്ചത് അവർ സ്വയം മനസ്സിലാക്കി മുമ്പോട്ട് പൊയ്ക്കൊണ്ടിരിക്കും, അതായത് ഓർമ്മകൾ നിശബ്ദമായി കൈമാറ്റം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. ഇത് നിങ്ങൾക്കെല്ലാം പരിചിതമായ അനുഭവമായിരിക്കും അല്ലേ? എനിക്ക് ഒരു കഥ പറയുവാനുണ്ട് അതിലൂടെയാണ് ഞാൻ ആദ്യമായി ദുരന്തം എന്താണെന്ന് മനസ്സിലാക്കുന്നത്. എൻറെ അച്ഛൻ പഠിപ്പിച്ചിരുന്നത് അടുത്തുള്ള ബംഗാളി റസീന സ്കൂളിൽ. ഞങ്ങൾ കുട്ടികളായിരിക്കുമ്പോൾ അവിടെ പോയി കളിക്കുകയും പണ്ഡിറ്റ് കയ്യിൽ നിന്ന് പ്രസാദം വാങ്ങി കഴിക്കുകയും ചെയ്തിരുന്നു, രാജ്യത്താകമാനമുള്ള മറ്റു കുട്ടികളെ പോലെ തന്നെ. ഞങ്ങൾ പോകുന്നു, കളിക്കുന്നു, പ്രസാദം വാങ്ങിക്കഴിക്കുന്നു, തിരിച്ചു പോരുന്നു. സ്കൂളിൻറെ ഓരോ മുക്കും മൂലയും ഞങ്ങൾക്ക് പരിചിതമായിരുന്നു.
              ഒരിക്കൽ ഞാൻ അവിടെ വെള്ളക്കാരായ ദമ്പതിമാർ അവരുടെ ഗൈഡും ആയി കലഹിക്കുന്നത് കണ്ടു. ഗൈഡ് പറഞ്ഞുകൊണ്ടിരുന്നത് ഇതാണ് ഈ ഭാഗത്തുള്ള ഏറ്റവും വലുതും മനോഹരമായ ക്ഷേത്രം എന്നാണ്. പക്ഷേ അവർ സമ്മതിച്ചു കൊടുക്കാൻ തയാറായിരുന്നില്ല അവർ അവരുടെ ഗൈഡ്…

Read More
പ്രഭാഷണ ഭാഗങ്ങൾ പൗരാണിക ഭാരതീയ വിദ്യാഭ്യാസം ഭാരതീയചരിത്രത്തിന്റെ പുനരെഴുത്ത് മധ്യകാല ചരിത്രം

1800-ലെ ഭാരതീയ വിദ്യാഭ്യാസ വ്യവസ്ഥയെ കുറിച്ചുള്ള ബ്രിട്ടീഷ് റിപ്പോർട്ടുകൾ

post-image

മറ്റൊരു കാര്യത്തിനായി ലണ്ടനിൽ പോയ ധർമപാൽ അവിടത്തെ വായനശാലയിൽ ധാരാളം സമയം ചിലവഴിച്ചു. അപ്പോൾ വളരെ പ്രധാനപ്പെട്ട ചില ആർക്കൈവ് രേഖകൾ അദ്ദേഹം കണ്ടു. ഭാരതത്തിന്റെ തനത് വിദ്യാഭ്യാസ വ്യവസ്ഥയെ കുറിച്ചുള്ള ബ്രിട്ടീഷ് സർക്കാരിന്റെ സർവേകളായിരുന്നു അവ. ബ്രിട്ടീഷുകാർ പഠനം നടത്തിയത് വളരെ വ്യവസ്ഥാപിതമായ രീതിയിലായിരുന്നു. അവർ ആദ്യം അറിയാൻ ശ്രമിച്ചത്, ഭാരതത്തിൽ വിദ്യാഭ്യാസത്തിന്റെ അളവ് എത്രത്തോളം ഉണ്ടെന്നു അറിയാനായിരുന്നു. അതിനു ബംഗാൾ, പഞ്ചാബ്, മദ്രാസ് തുടങ്ങി പല സ്ഥലങ്ങളിലും അവർ വിവിധ സർവേകൾ നടത്തി.

അവർ എന്തു കണ്ടുപിടിചു? എല്ലാ ഗ്രാമങ്ങളിലും ഒരു പാഠശാല ഉണ്ടെന്നും, ബീഹാർ ബംഗാൾ സംസ്ഥാനങ്ങളിൽ മാത്രം ഒരു ലക്ഷത്തിൽ പരം ‘ചല്ല’കൾ ഉണ്ടെന്നു അവർ മനസിലാക്കി. ഇതു വളരെ വിസ്മയകരമാണ്. അവിടെ എന്തൊക്കെ പഠിപ്പിച്ചിരുന്നു? വായന, എഴുത്ത്, ഇതിഹാസം, രാമായണം , മഹാഭാരതം, ഗീത, അങ്കഗണിതം തുടങ്ങിയ വിഷയങ്ങൾ നിർബന്ധമായി പഠിപ്പിച്ചിരുന്നു, എന്നു മാത്രമല്ല സമൂഹത്തിൽ സാക്ഷരത നല്ല തോതിൽ  ഉണ്ടായിരുന്നു. കുറച്ചു നിരക്ഷരരേ ഉണ്ടായിരുന്നുള്ളൂ. തമിഴർ തമിഴും തെലുങ്കർ തെലുങ്കും പ്രത്യേകമായി പഠിച്ചിരുന്നു. അർപ്പണ മനോഭാവമുള്ള അദ്ധ്യാപകരും, വിശിഷ്ടമായ പഠനപദ്ധതികളും, നല്ല ശതമാനം ഹാജറും അന്നുണ്ടായിരുന്നു. ഇതെല്ലാം മേൽപറഞ്ഞ സർവേകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

മറ്റൊരു പ്രത്യേകത, ഇതാകട്ടെ സ്റ്റീരിയോടൈപ്പുകൾക്കു വിരുദ്ധവും, നിരവധി പാഠശാലകളിൽ ശൂദ്രവിഭാഗത്തിലെ കുട്ടികളായിരുന്നു ഭൂരിപക്ഷം, ബ്രാഹ്മണരേക്കാളൂം. ചില പാഠശാലകളിൽ 70ഉം 50ഉം ശതമാനത്തോളം വിദ്യാർഥികൾ ശുദ്രരായിരുന്നു. കേരളത്തിലെ പാഠശാലകളിൽ ധാരാളം പെൺകുട്ടികളും പഠിച്ചിരുന്നു. ആയതിനാൽ ഇസ്ലാമിക…

Read More
പ്രഭാഷണ ഭാഗങ്ങൾ മധ്യകാല ചരിത്രം സുവിശേഷവൽക്കണവും ഹൈന്ദവരുടെ ചെറുത്തുനിൽപ്പും

ഗോവൻ മതദ്രോഹ വിചാരണയിലെ പീഡനമുറകൾ

post-image

 

മതദ്രോഹവിചാരണ നടന്ന കൊട്ടാരം വളരെ ഭയാനകവും ഗാംഭീര്യവും ഉള്ള കെട്ടിടമായിരുന്നെന്ന് ചാൾസ് ഡെല്ലൻ വിവരിക്കുന്നു. അതിലുള്ള 200 ജയിലറകളിൽ പലതും ഇരുട്ടു നിറഞ്ഞ ജനാലകളില്ലാത്തവ ആയിരുന്നു. 2 മതദ്രോഹ വിചാരണ നടത്തുന്ന 2 പേരുടെ താമസസ്ഥവും ആരാധനാലയവും കൊട്ടാരത്തിലുണ്ടായിരുന്നെന്ന് ഡെല്ലൻ പറയുന്നു. മതവിചാരണക്കാരെയെല്ലാം (Inquisitors) പോപ്പിന്റെ അംഗീകാരത്തോടെ രാജാവ് നാമനിർദേശം ചെയ്തവരായിരുന്നു. അവർക്ക് ആർച്ച്ബിഷപ്പിനേക്കാളും വൈസ്രോയിയെക്കാളും വലിയ പരിഗണന ലഭിച്ചിരുന്നു. ഫിലിപ്പ് റെനെ വൈക്ക്, 1903 ൽ പുറത്തിറങ്ങിയ തന്റെ പുസ്തകത്തിൽ പറയുന്നത്, മതദ്രോഹവിചാരണയുടെ ഭയാനകവും ഭീകരവുമായ പ്രവൃത്തികൾ ജനമനസ്സുകളിൽ ആഴത്തിൽ വേരൂന്നിയതു മൂലം, ആരും ആ കെട്ടിടത്തെ മതദ്രോഹ വിചാരണക്കോടതി (Court of Inquisition) എന്നു വിളിച്ചില്ലെന്നാണ്. പകരം അവരതിന് ‘ഹോഡിൽ ഘർ'(Hodle Ghar) എന്ന ദുരൂഹമായ പേരാണ് നൽകിയത്.

ചാൾസ് ഡെല്ലൺ മതദ്രോഹ വിചാരണ നടപടികൾ വിശദീകരിച്ചിട്ടുണ്ട്. മതനിന്ദകരെ ജീവനോടെ ചുട്ടുകൊല്ലുന്ന ഭയാനക പരിപാടിയാണത്. വിചാരണയ്ക്ക് വിധിക്കപ്പെട്ടവർക്ക്, മുന്നിലും പിന്നിലും സെന്റ് ആൻഡ്രൂവിന്റെ ചുവന്ന നിറത്തിലുള്ള കുരിശടയാളങ്ങൾ പെയിന്റ് ചെയ്ത മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ നൽകിയിരുന്നു. ഈ വസ്ത്രങ്ങൾ സാംവെനെറ്റോസ് (Samvenitos) എന്നാണ് അറിയപ്പെട്ടിരുന്നത്. ശിക്ഷിക്കപ്പെട്ടവർ ധരിക്കുന്ന വസ്ത്രങ്ങൾ സമര (Samara) എന്ന്  വിശേഷിപ്പിക്കപ്പെട്ടു. അതിൽ അവരെക്കുറിച്ചുള്ള വിവരണമുണ്ടായിരുന്നു. മതദ്രോഹികളെ കുറിച്ചുള്ള വിവരങ്ങൾ വസ്ത്രത്തിന്റെ ഇരുവശത്തും ആലേഖനം ചെയ്തിരുന്നു. അവിടെ, ഉയരുന്ന തീജ്വാലയും നരകത്തിലേക്ക് പോകുക എന്ന് ആക്രോശിച്ചു കൊണ്ട് ആ ഹതഭാഗ്യരെ അതിലേക്ക് തള്ളിയിടാൻ ദുഷ്ശക്തികളും ഉണ്ടായിരുന്നു.

ജീവനോടെ ദഹിപ്പിക്കപ്പെടുന്നതിന് മുൻപ് അവരോട് ഒരു ചോദ്യം ചോദിച്ചിരുന്നു. ‘നിങ്ങൾ ഒരു…

Read More
ആര്യൻ അധിനിവേശ ബോഗി നിങ്ങൾക്കു അറിയുമോ പ്രഭാഷണ ഭാഗങ്ങൾ പൗരാണിക ചരിത്രം ഭാരതീയചരിത്രത്തിന്റെ പുനരെഴുത്ത് സിന്ധു-സരസ്വതി നാഗരികത

ദക്ഷിണേന്ത്യൻ നാഗരികത BCE 500-ൽ കൂടുതൽ പഴക്കമുള്ളതാണെന്ന് കീഴടി, അരിക്കമേട് ഖനനങ്ങൾ സൂചിപ്പിക്കുന്നു

post-image

 

ഈ അടുത്ത കാലത്ത് കീഴടിയുടെ കാര്യം നമ്മോട് പറയപ്പെട്ടിട്ടുണ്ട്. കീഴടിക്കു പിന്നിൽ അതിശയിപ്പിക്കുന്ന ഒരു കഥയുണ്ട്. പുരാവസ്തു ഗവേഷകർ ഖനനം ചെയ്യാൻ ആഗ്രഹിച്ചത് മധുരയിൽ ആയിരുന്നു. എന്നാൽ മധുര മറ്റേത് ഭാരതീയ നഗരത്തെയും പോലെ ജനവാസനിബിഢവും വിലപിടിപ്പുള്ള ഭൂമിയുമായതിനാൽ പുരാവസ്തു ഗവേഷണത്തിനുള്ള ഭൂമി ലഭ്യമായില്ല. ആയതിനാൽ അവർ കൂലംകുഷമായി ആലോചിച്ചു. പ്രാചീന മധുരയിൽ അവശ്യവസ്തുക്കളുടെ വിതരണം ലഭ്യമായിരുന്നുവെങ്കിൽ അതു വന്നിരുന്ന പ്രധാനപാതകൾ എവിടെയായിരുന്നിരിക്കണം, മധുരയിൽ നിന്ന് ഒരു ദിവസത്തെ യാത്ര കൊണ്ട് എത്തിച്ചേരാവുന്ന സ്ഥലം ഏതാണ്, അവിടെയായിരിക്കണം താവളം, എന്നെല്ലാം ഊഹിച്ച് അദ്ദേഹം കീഴടിയിലേക്കു പോയി. അവിടെ അദ്ദേഹം വിജയം കണ്ടു. കീഴടിയിൽ അദ്ദേഹം ഒരു നാഗരിക അധിവാസം കണ്ടെത്തി. ഈ പുരാവസ്തു ഗവേഷകർ ആധുനിക മാർഗ്ഗങ്ങളാണ് ഉപയോഗിച്ചത്. അവിടെയവർ ധാരാളം പുരാവസ്തുക്കൾ കണ്ടെത്തി. എന്നിരിക്കിലും, ഇതിന്റെ ശരിയായ ചിത്രം ഇതു മാത്രമല്ല. അവർ 4.5 മീറ്റർ ആഴത്തിൽ ഖനനം നടത്തിയെന്നാണ് പുറത്തു പറഞ്ഞത്.

എന്നിരുന്നാലും 2 മീറ്റർ ആഴത്തിൽ നിന്നു ലഭിച്ച പുരാവസ്തുക്കളാണ് കാലനിർണ്ണയത്തിനു അവർ അമേരിക്കയിലെ ഫ്ലോറിഡയിലേക്ക് അയച്ചത്. BCE 300-ന് അടുത്ത കാലത്തെ പുരാവസ്തുക്കളാണെന്നായിരുന്നു ഫലം. എല്ലാവരും ഇതിൽ ആഹ്ലാദിച്ചു. കാരണം ഫലം നിലവിലുള്ള പൊതു പരിപ്രേക്ഷ്യവുമായി നന്നായി യോജിച്ചല്ലോ. ആരുമിതിനെ ചോദ്യം ചെയ്യാൻ പോയില്ല. പക്ഷേ, ഞാൻ സംശയഗ്രസ്തനായിരുന്നു. എന്താണിവിടെ സംഭവിക്കുന്നത്? ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) 4.5 മീറ്റർ ആഴത്തിലുള്ള ഖനനമാണ് റിപ്പോർട്ട് ചെയ്തത്. മുകളിലത്തെ പാളി 2017-ലേതാണെങ്കിൽ, 2 മീറ്റർ താഴെയുള്ള പാളിയുടെ…

Read More
ചരിത്രം പ്രഭാഷണ ഭാഗങ്ങൾ പൗരാണിക ചരിത്രം ഭാരതീയ ജ്ഞാനം

പുരാതന കാലത്ത് ഗ്രീക്കുകാർ ഭാരതീയ ഗണിതവിജ്ഞാനം കടംകൊണ്ടിരുന്നു

post-image

 

ഹിപ്പാർക്കസ്, ത്രികോണമിതി എന്നിവയെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനു മുൻപ്.., രേഖീയ മാനകങ്ങൾ സൂര്യസിദ്ധാന്തത്തിൽ അടങ്ങിയിട്ടുണ്ട്. ആര്യഭട്ട 3.5 ° സെഗ്‌മെൻറുകളിൽ സൈൻ ടേബിൾ നിർമിച്ചിട്ടുണ്ട് – Gian സൈനും കോസൈനും. 400 BCE-ൽ പിംഗളയും ചന്ദ്രശാസ്ത്രയും കോമ്പിനാറ്ററിക്‌സ്, ബൈനോമിയൽ എന്നീ മേഖലയിൽ  പഠനം നടത്തി. BCE 500-ൽ (Before Current Era – BCE) വൃദ്ധിഗർഗ ഭൂമിയുടെ അച്ചുതണ്ടിൽ വ്യതിയാനം ഉണ്ടാകുന്നെന്ന കാര്യം മുന്നോട്ടുവച്ചു. വ്യതിയാനം നൂറ് വർഷത്തിൽ ഒരു ഡിഗ്രിയാണെന്നു അദ്ദേഹം പറഞ്ഞു. 25,500 വർഷമാണെന്ന് ഞാൻ പറഞ്ഞ അതുതന്നെ. വൃദ്ധിഗർഗ അത് 36,000 വർഷം വരെയാണെന്നു  അഭിപ്രായപ്പെട്ടു. ഇപ്രകാരം  ജൈനർ, സംസ്കൃത പണ്ഡിതർ, വേദാന്തികൾ എന്നിവരിൽ ശക്തമായ നിർദ്ദേശാങ്കര യുക്തി നിലനിന്നിരുന്നു. ഈ വിജ്ഞാനം പാശ്ചാത്യരിലേക്കു പ്രവഹിച്ചത് അരിസ്റ്റോട്ടിലും അലക്സാണ്ട്രിയയും വഴിയാണ്.

ബിസിഇ 190- 120 വർഷങ്ങൾക്കിടയിൽ ജീവിച്ചിരുന്ന ഹിപ്പാർക്കസ് 7.5 ° സെഗ്‌മെന്റിലെ രേഖീയ മാനകങ്ങളെ കുറിച്ച് പഠിച്ചു. വൃദ്ധിഗാർഗ് കണ്ടുപിടിച്ച 36,000 വർഷത്തെ അച്ചുതണ്ട് വ്യതിയാനം തന്നെ ഹിപ്പാർക്കസും മുന്നോട്ടുവച്ചു. പിംഗള വളരെക്കാലം മുൻപേ തന്നെ ചെയ്തുകഴിഞ്ഞ എന്യൂമറേറ്റീവ് കോംബിനേറ്ററിക്സ് എന്നു വിശേഷിപ്പിക്കാവുന്ന ഗണിതക്രിയ ഹിപ്പാർക്കസിന് അറിയാമായിന്നെന്ന് പ്ലൂട്ടാർക്ക് പറയുന്നു. ഇത് പിംഗളയുടെ ക്രിയ തന്നെയാണ്. ഈ നിർദ്ദേശാങ്കര യുക്തി സ്റ്റോയിക് വാദമാണ്. സ്റ്റിയോക്കിസമാവട്ടെ പ്ലേറ്റോണിക് ചിന്തകളുടെ വകഭേദമാണ്. അത് വേദാന്തം, ബ്രഹ്മം എന്നീ  ചിന്തകളിൽ വേരുറപ്പിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ഹിപ്പാർക്കസിൽ നിങ്ങൾക്ക് ഭാരതീയ ചിന്തയുടെ പ്രതിഫലനം കാണാം. ഹിപ്പാർക്കസ് തന്റെ ത്രികോണമിതി സിദ്ധാന്തങ്ങൾ ഭാരതീയർക്ക്…

Read More
ചരിത്രം തത്ത്വചിന്ത നിങ്ങൾക്കു അറിയുമോ പ്രഭാഷണ ഭാഗങ്ങൾ പൗരാണിക ചരിത്രം ഭാരതീയ ജ്ഞാനം

ഭാരതീയ വിജ്ഞാനധാരയുമായുള്ള പൈതഗോറസിന്റെ ബന്ധം

post-image

 

ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്ന പൈഥഗോറസ് ഇന്ത്യയിലേക്ക് പോയി എന്നും, ഇന്ത്യയിൽ നിന്നു തത്ത്വജ്ഞാനവും അറിവും മറ്റും നേടിയെന്നും പാശ്ചാത്യ പണ്ഢിതരായ ആൽബെർട്ട് ബുർക്കി, എ.എൻ മാർലോ, ജി.ആർ.എസ് മീഡ് എന്നിവർ പറയുന്നു. ഇന്ത്യക്കാരായ പണ്ഢിതരല്ല ഇത് പറയുന്നത്. പാശ്ചാത്യ ഗ്രന്ഥങ്ങളിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. അങ്ങിനെ വന്ന പൈതഗോറസ് അധ്യയനം നടത്തിയത് ദക്ഷിണേന്ത്യയിൽ ആയിരുന്നെന്ന അഭിപ്രായം ഉയർന്നു വരുന്നു. അത് കാഞ്ചീപുരത്തായിരുന്നോ എന്ന ചോദ്യമാണ് ഞാൻ ഉന്നയിക്കുന്നത്. കാഞ്ചീപുരം പല്ലവരുടെ തലസ്ഥാനമായിരുന്നു എന്നാണ് ഇക്കാലത്ത് നമ്മോടു പറയപ്പെട്ടിരിക്കുന്നത്. ഒരുപക്ഷേ കാലം രേഖപ്പെടുത്താനുള്ള സംവിധാനം വന്നത് അന്ന് മുതലായിരിക്കാം. എന്നാൽ ഇത് അതിനേക്കാൾ പഴക്കമുള്ളതാണ്. പല്ലവന്മാരെക്കാൾ മുൻപ്. അപ്പോൾ അദ്ദേഹം കാഞ്ചീപുരത്ത് വന്ന് പഠനം നടത്തിയിരുന്നോ?

പൈതഗോറസ് ഗ്രീസിലേക്ക് തിരിച്ചു പോയപ്പോൾ സസ്യാഹാരിയായി മാറിയിരുന്നതിനാൽ, അദ്ദേഹം അവിടെ ഭ്രാന്തൻ എന്ന് വിളിക്കപ്പെട്ടിരുന്നു. അദ്ദേഹം കായ്കനികളും, പഴങ്ങളും, ധാന്യങ്ങളും മാത്രമാണ് കഴിച്ചിരുന്നത്. മാംസം കഴിക്കാത്തതിനാൽ അദ്ദേഹത്തിന് കിറുക്കാണെന്നും ആളുകൾ പറഞ്ഞിരുന്നു. ഗുരുകുല സമ്പ്രദായത്തിൽ അദ്ദേഹം അവിടെ ഒരു വിദ്യാലയം ആരംഭിക്കുകയും, പ്രധാന അധ്യാപകന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. അറിവിനായി അദ്ദേഹത്തിന്റെ അടുത്ത് യുവാക്കളായ വിദ്യാർത്ഥികൾ എത്തിക്കൊണ്ടിരുന്നു. അദ്ദേഹവുമായി ബന്ധമില്ലാത്ത വിദ്യാർത്ഥികളും സാവധാനം അദ്ദേഹത്തിന്റെ ശിഷ്യവലയത്തിലേക്കു കടന്നു വന്നുകൊണ്ടിരുന്നു. ഈ ഗുരുകുല സമ്പ്രദായം അദ്ദേഹത്തിന്റെ പിൻഗാമികളായ സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ എന്നിവരും പൈതൃകമായി സ്വീകരിച്ചു. എല്ലാവരും ഗുരുകുല സമ്പ്രദായം ഒരുപോലെ പിന്തുടർന്നു. ആത്മാവിന്റെ  ദേഹാന്തരപ്രാപ്തിയിൽ പൈതഗോറസ് വിശ്വസിച്ചിരുന്നു. പൈഥഗോറസിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു പ്രബന്ധം…

Read More
നാവികചരിത്രം പൗരാണിക ചരിത്രം സിന്ധു-സരസ്വതി നാഗരികത

സരസ്വതി നദിയും ഗുജറാത്തിലെ തുറമുഖങ്ങളും

post-image

 

സഞ്ജീവ് സന്യാലിന്റെ ഒരു പ്രഭാഷണം ശ്രീജൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ വച്ചു സംഘടിപ്പിച്ചിരുന്നു. വിഷയം – ‘ഇന്ത്യയുടെ വിസമരിക്കപ്പെട്ട നാവികചരിത്രം’.

ഈ ചെറുലേഖനത്തിൽ സഞ്ജീവ് സന്യാൽ ഗുജറാത്തിന്റെ തീരമേഖലയേയും, ധോലവിര (Dholavira) ലോതൽ (Lothal) എന്നീ തുറമുഖങ്ങളേയും പറ്റി സംസാരിക്കുന്നു.

ഞാൻ ഗുജറാത്തിനെ കുറിച്ച് പരാമർശിച്ചുകൊണ്ട് സംഭാഷണം തുടങ്ങാം. കാരണം എന്റെ ചർച്ചയുടെ ആരംഭം ഗുജറാത്തിലാണ്.

ഗുജറാത്തിന്റെ തീരമേഖല ഇന്നുള്ളതിൽനിന്ന് വളരെ വ്യത്യസ്തമായിരുന്നു. സമുദ്രനിരപ്പ് ഉയരുന്നതും താഴുന്നതും വൈവിധ്യങ്ങളില്ലാതെ, ഏകതാനമായി നടക്കുന്ന പ്രക്രിയയാണെന്നു ചിലർ കരുതുന്നുണ്ട്. സത്യത്തിൽ അത് ശരിയല്ല. സമുദ്രനിരപ്പിന്റെ ഉയർച്ചയ്ക്കും താഴ്ചയ്ക്കുമിടയിൽ വൈവിധ്യമാർന്ന ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. ഹാരപ്പൻ കാലഘട്ടത്തിൽ സമുദ്രനിരപ്പ് ഇന്നുള്ളതിൽനിന്ന് അല്പം കൂടുതലായിരുന്നു. പണ്ട്, സൗരാഷ്ട്ര ഉപദ്വീപ് ഒരു ദ്വീപായിരുന്നു. അതാണ് സത്യം. Gulf of Khambhat­-ൽ നിന്ന്, സൗരാഷ്ട്രയും കടന്ന്, നിങ്ങൾക്കു Rann-of-Kutch-ലേക്കു യാത്രചെയ്യാം. അന്നു Rann-of-Kutch ജലഗതാഗത്തിനു ഉപയോഗ്യമായിരുന്നെന്ന് മാത്രമല്ല, രണ്ടു നദികൾ ഒഴുകിയെത്തുന്നതും അവിടേയ്ക്കായിരുന്നു.

സിന്ധുനദി ഇതുവഴി ഒഴുകിയിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടുവരെ സിന്ധുനദി Rann-of-Kutch-ലേക്കാണ് ഒഴുകിയിരുന്നത്. പിന്നെ, തീർച്ചയായും, സരസ്വതി നദി. വളരെ ജലസമ്പത്തുള്ള സരസ്വതി നദിയും Rann-of-Kutch-ലാണ് സംഗമിച്ചിരുന്നത്.

സാറ്റലൈറ്റ് ചിത്രങ്ങൾ സുവ്യക്തമായും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. അല്പം നന്നായി ശ്രമിച്ചാൽ, ഈ നദികൾ ഒഴുകിയിരുന്ന പഴയ പാതയെക്കുറിച്ചുള്ള വിവരങ്ങൾ ഇന്നും ലഭിക്കും. അക്കാലത്തെ കാലാവസ്ഥ വളരെ വ്യത്യസ്തമായിരുന്നു. ജലലഭ്യത അന്നു കൂടുതലായിരുന്നു.

ഇന്നത്തെ ബലൂചിസ്ഥാൻ പ്രദേശം, പണ്ടൊരു…

Read More
അയോധ്യ രാമക്ഷേത്രം നിങ്ങൾക്കു അറിയുമോ പ്രഭാഷണ ഭാഗങ്ങൾ മധ്യകാല ചരിത്രം

അയോധ്യയിൽ നിഹാങ് സിഖുകൾ നടത്തിയ പൂജ

post-image

വളരെ ശ്രദ്ധേയമായ കാര്യങ്ങളാണ് ഇനിയുള്ളത്. ശ്രീരാമ ജന്മഭൂമിയിലെ സന്യാസിമാർക്കും ബാബറി മസ്ജിദ് സൂപ്രണ്ടിനും ഇടയിലുള്ള തർക്കത്തിന്റെ എല്ലാ ഘട്ടവും, അതിന്റെ ഉള്ളടക്കവും ഫൈസാബാദ് ജില്ലാകോടതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രേഖകളെല്ലാം ലഭ്യമാണ്. അലഹബാദ് കോടതി അയോധ്യകേസ് പരിഗണിച്ചപ്പോൾ, എല്ലാ രേഖകളും കോടതിയിലേക്കു കൈമാറ്റം ചെയ്യപ്പെട്ടു.

ഇതിൽ ആദ്യത്തെ രേഖ ഏതാണ്? 1858 നവംബർ 28-ലെ ഒരു റിപ്പോർട്ടാണ് ആദ്യത്തേത്. അയോധ്യയിലെ പോലീസുകാരൻ തയ്യാറാക്കിയ FIR ആണിത്. ഇതുപ്രകാരം, 25 നിഹാങ് സിഖുകാർ ബാബറി മസ്ജിദിൽ പ്രവേശിച്ച്, ഹവനവും പൂജയും ചെയ്യാനാരംഭിച്ചു. രണ്ട് ദിവസത്തിനു ശേഷം, 1858 നവംബർ 30-നു ബാബരി മസ്ജിദ് സൂപ്രണ്ട് ഇതേക്കുറിച്ച് പരാതി നൽകി. മുകളിൽ പറഞ്ഞതു തന്നെയാണ് പരാതിയിൽ ഉള്ളത്. “25 സിഖുകാർ മസ്ജിദിൽ പ്രവേശിച്ച് ഹവനവും പൂജയും ആരംഭിക്കുകയും, ചാർക്കോൾ കൽക്കരി എന്നിവ ഉപയോഗിച്ച് റാം റാം എന്നു മസ്ജിദിന്റെ ഭിത്തിയിൽ ഉടനീളം എഴുതുകയും ചെയ്തു”. പരാതി തുടരുന്നു – “മസ്ജിദിനു പുറത്ത്, എന്നാൽ കെട്ടിടസമുച്ചയത്തിനു ഉള്ളിലാണ് ശ്രീരാമ ജന്മഭൂമി. ഹിന്ദുക്കൾ അവിടെ ഏറെനാളുകളായി വന്ന് ആരാധന നടത്താറുണ്ട്. എന്നാൽ ഇപ്പോഴവർ മസ്ജിദിനുള്ളിൽ കയറിയും ആരാധന തുടങ്ങിയിരിക്കുന്നു”. ഇതാണ് പരാതി.

അലഹാബാദ് കോടതി ഈ റിപ്പോർട്ട് വളരെ പ്രാധാന്യമുള്ള ഒന്നായി കണക്കാക്കി. എന്തുകൊണ്ടെന്നാൽ, ആ പരാതി ഇപ്പോഴും കയ്യിലുണ്ടല്ലോ. സൂപ്രണ്ട് നൽകിയ കേസ് ഇപ്പോഴുമുണ്ട്. അത് അലഹാബാദ് കോടതിക്കു നൽകപ്പെട്ടു. കോടതി ഇത് അതിപ്രധാന്യമുള്ള രേഖയാണെന്ന് പ്രസ്താവിച്ചു. കാരണം, ഇതാണ് അയോധ്യയിൽനിന്നു…

Read More
%d bloggers like this: